Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SPACE

മനുഷ്യനെ സന്ദർശിച്ച് മടങ്ങി; 1200 വയസുള്ള ആ അതിഥി..!

ഏകദേശം 1200 കോടി വർഷം മുൻപ്, ക്ഷീരപഥത്തിന്‍റെ അതിർത്തിയിലെവിടെയോ രൂപംകൊണ്ട ധൂമകേതു! മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ വസ്തു, 3I/ATLAS.
 

വിസ്മയങ്ങളുടെ മഹാപ്രപഞ്ചത്തിൽ മനുഷ്യനു സങ്കൽപ്പിക്കാനാകുന്നതിന്നപ്പുറമുള്ള എത്രയെത്ര വിഷയങ്ങൾ! ഉത്തരം കണ്ടെത്താനാകാത്ത എത്രയെത്ര സംഭവങ്ങൾ! സൗരയൂഥത്തിന്‍റെ അതിരുകൾക്കപ്പുറം, പ്രപഞ്ചത്തിന്‍റെ ഏതോ അജ്ഞാതകോണിൽനിന്ന് നമ്മെ തേടി ഒരു അതിഥി എത്തിയിരുന്നു; 3I/ATLAS എന്ന ധൂമകേതു! മനുഷ്യചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തയതിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ അന്യഗ്രഹവസ്തുവാണിത്.

കഴിഞ്ഞവർഷം ജൂലൈ ഒന്നിനായിരുന്നു ശാസ്ത്രലോകം അന്യഗ്രഹ ധൂമകേതുവിനെ ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ, സൂര്യന്‍റെ ഗുരുത്വാകർഷണത്തിനു വഴങ്ങാതെ; വ്യാഴത്തിന്‍റെ ഭ്രമണപഥവും കടന്ന്, പ്രപഞ്ചത്തിന്‍റെ ഇരുണ്ട ശൂന്യതയിലേക്കു മടങ്ങുന്നു... ഇനി ഒരിക്കലും ഭൂമിയുടെ വിരുന്നുകാരനായി ആ അന്യഗ്രഹവസ്തു തിരിച്ചുവരില്ല. എന്നാൽ, പോകും മുൻപ് പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ചില നിർണായക രഹസ്യങ്ങൾ ശാസ്ത്രജ്ഞർക്കു സമ്മാനിച്ചാണ് 3I/ATLAS മടങ്ങിയത്.

സൗരയൂഥത്തിന്‍റെ വെളിയിൽനിന്ന് എത്തിയ വസ്തുക്കളിൽ ആദ്യത്തേത് 2017-ൽ കണ്ടെത്തിയ ഓമുവമുവ (1I/Oumuamua) ആണ്. അതിന്‍റെ സഞ്ചാരംതന്നെ പ്രത്യേക ശൈലിയിലായിരുന്നു. രണ്ടാമത്തേത് 2019-ൽ കണ്ടെത്തിയ ബോറിസോവ് (2I/Borisov). മൂന്നാമതായി എത്തിയ അതിഥിയാണ് 3I/ATLAS. ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പും ചിലിയിലെ അൽമ (ALMA) ടെലിസ്‌കോപ്പും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാമൻ ശാസ്ത്രലോകത്തിനു നൽകി‍യത് സമാനതകളില്ലാത്ത അറിവുകളാണ്.

ഏകദേശം 1.5 മൈൽ വ്യാസമുള്ള പാറയും മഞ്ഞും നിറഞ്ഞ അന്യഗ്രഹവസ്തുവിന്‍റെ രാസഘടന പരിശോധിച്ച ഗവേഷകർ അദ്ഭുതകരമായ കാര്യങ്ങളിലേക്കാണ് എത്തിയത്. പാറകളിൽ കാണപ്പെടുന്ന സിലിക്കേറ്റുകൾ സാധാരണയായി പരൽ രൂപത്തിലോ അല്ലെങ്കിൽ, പ്രത്യേക രൂപമില്ലാതെയോ ആണ് കാണപ്പെടാറുള്ളത്. നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളിൽ ഇവ പരൽ രൂപത്തിലാണ്. എന്നാൽ 3I/ATLAS-ൽ ഇവ രൂപരഹിതമായാണ് കാണപ്പെട്ടത്. ഇതിനർഥം, വലിയ പ്രക്ഷുബ്ധതകളൊന്നുമില്ലാത്ത, തികച്ചും ശാന്തമായ അന്യഗ്രഹ വ്യൂഹത്തിന്‍റെ പുറംഭാഗത്താണ് ഇതു രൂപം കൊണ്ടതെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.

3I/ATLAS-ൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. കൂടാതെ, ഇതിലെ ഹെവി വാട്ടർ -ന്‍റെ അളവ് നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളേക്കാൾ 30 മടങ്ങ് അധികമാണ്. മൈനസ് 405 ഡിഗ്രി ഫാരൻഹീറ്റിനും താഴെയുള്ള അതിശൈത്യമുള്ള അന്തരീക്ഷത്തിലേ ഈ പ്രതിഭാസം സാധ്യമാകൂ.

മനുഷ്യൻ കണ്ടതിൽ ഏറ്റവും പഴക്കമേറിയ വസ്തു
ജെയിംസ് വെബ് ടെലിസ്‌കോപ്പ് നടത്തിയ കാർബൺ ഐസോടോപ്പ് പരിശോധനയിൽ ഇതിൽ കാർബൺ13- ന്‍റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി. ഇതിനർഥം പ്രപഞ്ചത്തിന്‍റെ ആദ്യകാലങ്ങളിൽ; ഏകദേശം 1200 കോടി വർഷം മുൻപ്, ക്ഷീരപഥത്തിന്‍റെ അതിർത്തിയിലെവിടെയോ രൂപംകൊണ്ട ഒന്നാകാം ഇത്. അനുമാനം ശരിയാണെങ്കിൽ മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ വസ്തുവായിരിക്കും 3I/ATLAS.

കോടിക്കണക്കിന് വർഷം ശൂന്യാകാശത്തിലൂടെ യാത്ര ചെയ്ത് നമ്മളിലേക്ക് എത്തിയ അതിഥി, പ്രപഞ്ചത്തിലെ എല്ലാ സൗരയൂഥങ്ങളും നമ്മുടേതു പോലെ പ്രക്ഷുബ്ധമല്ലെന്നും തികച്ചും ശാന്തമായ പ്രപഞ്ചസാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്നും തെളിയിക്കുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭാവിയിൽ ഇത്തരം വിരുന്നുകാരെ കൂടുതൽ അടുത്തറിയാൻ യൂറോപ്യൻ സ്പേസ് ഏജൻസി, കോമറ്റ് ഇന്‍റർസെപ്റ്റർ - പോലുള്ള ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. വിരാ സി. റൂബിൻ ഒബ്സർവേറ്ററി പോലെയുള്ള അത്യാധുനിക ടെലിസ്‌കോപ്പുകൾ കൂടി സജ്ജമായതോടെ, വരും വർഷങ്ങൾ അന്യഗ്രഹ വസ്തുക്കളെക്കുറിച്ചുള്ള പഠനം സുവർണ കാലഘട്ടമായി മാറുമെന്നാണ് ഗവേഷകലോകത്തിന്‍റെ വിലയിരുത്തൽ.

National

ജയ് ഹിന്ദ്! ജയ് ഭാരത്!

ശുഭാംശു ബഹിരാകാശ നിലയത്തിൽ

ആക്‌സിയം 4 വിക്ഷേപണം വിജയം

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്സിയം 4 ദൗത്യത്തിന്‍റെ വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍നിന്ന് ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. 28 മണിക്കൂർ യാത്ര പൂർത്തിയാക്കി ഇന്നു വൈകുന്നേരം നാലരയോടെ സംഘം ബഹിരാകാശ നിലയത്തില്‍ എത്തുമെന്ന് നാസ അറിയിച്ചു. തുടർന്ന് ഡ്രാഗണ്‍ പേടകം അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. 14 ദിവസമാണ് ദൗത്യ കാലയളവ്.


ഇതോടെ രാജ്യത്തുനിന്നു ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാകും മുപ്പത്തിയൊന്പതുകാരനായ ശുഭാംശു ശുക്ല. ഏഴു തവണയാണ് വിവിധ കാരണങ്ങളാല്‍ ദൗത്യവിക്ഷേപണം മാറ്റിയത്. മോശം കാലാവസ്ഥ, സ്പേസ് എക്സിന്‍റെ ഫാൽക്കണ്‍9 റോക്കറ്റിൽ കണ്ടെത്തിയ ചോർച്ച, അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിലെ പ്രശ്നങ്ങൾ എന്നിവ കാരണമായിരുന്നു യാത്ര മാറ്റിവച്ചത്.


ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉയാന്‍സ്കി, ഹംഗറിയില്‍നിന്നുള്ള ടിബര്‍ കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച (675 ദിവസം) അമേരിക്കക്കാരി പെഗിയാണ് ദൗത്യം കമാൻഡർ. ദൗത്യം നയിക്കുന്നത് മിഷൻ പൈലറ്റ് ശുഭാംശു ശുക്ലയാണ്. ഉയാൻസ്കിയും കപുവും മിഷൻ സ്പെഷലിസ്റ്റുകളാണ്.
മൈക്രോ ഗ്രാവിറ്റിയില്‍ അറുപതിലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണു സംഘത്തിന്‍റെ ലക്ഷ്യം. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കന്പനിയായ ആക്സിയം സ്പേസിന്‍റെ നാലാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. നാസ, ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ്, യൂറോപ്യൻ സ്പേസ് ഏജൻസി, പോളണ്ടിന്‍റെയും ഹംഗറിയുടെയും ബഹിരാകാശ ഏജൻസികൾ എന്നിവയുടെ സംയുക്ത ദൗത്യമാണ് ആക്സിയം 4.


ഇന്ത്യക്കുവേണ്ടി ഐഎസ്ആര്‍ഒ നിര്‍ദേശിച്ച ഏഴു പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷ്മ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍, ശരീരത്തിന്‍റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്‌ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനം, വിത്തുകള്‍ മുളപ്പിക്കലും വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നു.


അവിസ്മരണീയ യാത്ര: ശുഭാംശു
“നമസ്കാരം, എന്‍റെ പ്രിയപ്പെട്ടവരേ... എന്തൊരു അവിസ്മരണീയ യാത്രയാണിത്. 41 വർഷത്തെ ഇടവേളയ്ക്കുശേഷം നാം ബഹിരാകാശത്ത് എത്തിയിരിക്കുകയാണ്.
ഭൂമിയെ സെക്കന്‍ഡില്‍ 7.5 കിലോമീറ്റര്‍ വേഗത്തിലാണ് ഞങ്ങള്‍ വലംവച്ചുകൊണ്ടിരിക്കുന്നത്. എന്‍റെ ഈ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ തുടക്കമല്ല, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണ്. ജയ് ഹിന്ദ്! ജയ് ഭാരത്!” ഡ്രാഗണ്‍ പേടകത്തിൽ ബഹിരാകാശത്ത് എത്തിയശേഷം ശുഭാംശു ശുക്ല പ്രതികരിച്ചു.

 

ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടമാണു ലക്നോ സ്വദേശിയും വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല സ്വന്തമാക്കിയത്. 1984ലാണ് റഷ്യയുടെ സോയൂസ് പേടകത്തിൽ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയത്. അതേസമയം, രാകേഷ് ശർമയുടെ യാത്ര അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സ്ഥിതി ചെയ്യുന്നത്. 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുള്ള ഐഎസ്എസ് 1998ൽ അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ ചേർന്നാണു നിർമിച്ചത്.

Latest News

Corehub Up